June 30, 2012
ബാച്ച്ലര്‍ പാര്‍ട്ടി : ജീവിക്കാന്‍ എന്തിനു പാട് പെടുന്നു മരിക്കാന്‍ എത്ര എളുപ്പം
യുവാക്കളെ ഉണരുവിന്‍ സിഗരറ്റും മദ്യപാനവും പിന്നെ തോക്കും കൂടിയായാല്‍ നിങ്ങള്ക്ക് ബാച്ച്ലേഴ്സ് പാര്‍ടി നടത്താം എന്ന മഹത്തായ സന്ദേശം പകരുന്ന ഒരു സിനിമയാണിത് .
ബെർലിനിലെ കോൺറാഡ് വോൾഫ് ഹായ് ഫിലിം സ്കൂളിൽ ഉപരിപഠനം നടത്തിയ ശേഷം അമല്‍ നീരദ് തന്റെ ദേശീയ ചിഹ്നമായ തോക്കും തൂക്കി മലയാള സിനിമയെ വെടി വച്ച് കൊന്നു കൊണ്ടിരിക്കുകയാണ് .
തന്റെ ഈ നാലാമത്തെ ചിത്രത്തില്‍ ബുള്ളറ്റിന്റെ തൃശൂര്‍ പൂരമാണ് ഒരുക്കിയിരിക്കുന്നതു ,വില്ലന് മാത്രം വെടിയേല്‍ക്കുന്ന തോക്കുകള്‍ ഇദേഹത്തിന്റെ മാത്രം പ്രത്യേകതയാണ് ,
മനുഷ്യന്‍ ജീവന്‍ നിലനിര്‍ത്താനായി എല്ലാ ശ്രമങ്ങളും നടത്തുമ്പോള്‍ ചായ കുടിക്കുന്നത് പോലെ ആളെ കൊല്ലാനാവുമെന്നു നീരദ് മോനോഹര ഫ്രെയിംകളിലൂടെ മലയാളിയുടെ കണ്ണും മനവും കുളിര്‍ക്കെ പറഞ്ഞു തരുന്നു.
തന്റെ മുന്‍ സിനിമകളായ ബിഗ്ബി ,സാഗര്‍ ഏലിയാസ്,അന്‍വര്‍ എന്നിവ കണ്ടിട്ടും മലയാളി ഗുണ്ടകള്‍ തോക്കെടുത്ത് തുടങ്ങിയില്ലെങ്ങില്‍ ഇതാ എന്റെ ബാച്ചിലര്‍ പാര്‍ട്ടി കാണൂ എന്ന ആത്മാര്‍ത്ഥമായ അപേക്ഷ കൂടിയാണിത്
കൊടി സുനി,കിര്‍മാനി മോനോജ് ,രജീഷ് തുടങ്ങിയ കൊട്ടേഷന്‍ സംഘങ്ങളുടെ ദുഖങ്ങളും പ്രയാസങ്ങളും ഇനിയും പറഞ്ഞു തീരാത്ത അമല്‍ നീരദ് ഇനി എന്നാണു നരകത്തില്‍ നിന്നും ഭൂമിയിലേക്കിറങ്ങി വരുന്നത്
ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ഭീകരമായ രാഷ്ട്രീയ കൊലപാതകങ്ങളെ പോലും ആര്‍ക്കും നിസ്സാരവല്‍കരിക്കാനുതകുന്ന ചലച്ചിത്ര വ്യഖ്യാന പിന്‍ബലം മനോഹരമായി രചിക്കുന്നതില്‍ നീരദ് വിജയിക്കുന്നു . ഒന്നുകില്‍ നീരദിന് ബാല്യകാലത്ത് കിട്ടാതിരുന്ന ഏറ്റവും ആഗ്രഹമുള്ള കളിപ്പട്ടമാകാം തോക്ക് അതിനാലാകാം അതും വച്ച് സിനിമയില്‍ കളിച്ചുകൊണ്ടിരിക്കുന്നത് അല്ലെങ്കില്‍ ഉണ്ടയില്ലാതുണ്ടാക്കിവിടുന്ന സംവിധാന പാപ്പരത്തം തന്നെ.
പുസ്തകത്തില്‍ നിന്നും സിനെമയിലേക്കെത്തുംപോള്‍ കൈകാര്യം ചെയ്യുന്ന ഭാഷ ഒന്ന് സദാചാരീകരിച്ചാല്‍ പുതു തലമുറയുടെ കാമ്പുള്ള എഴുത്തുകാരായ ഉണ്ണിയും സന്തോഷും തിരക്കഥാരചനയിലെ പുതിയ പ്രതീക്ഷകളായെക്കാം, അശ്ലീലം പറഞ്ഞാല്‍ ന്യൂ ജനറേഷന്‍ സിനിമയായി എന്നാ ധാരണയും നല്ലതല്ല .
സ്ലോ മോഷനില്‍ വെടി വെയ്ക്കാന്‍ കഴിയില്ലെന്നും തന്റെ ഈ വെടിവെയ്പുല്‍സവങ്ങള്‍ പ്രേക്ഷകരുടെ ആരോഗ്യത്തിനു ഹാനികരമാണെന്നും കൂടി നീരദ് അറിയേണ്ടതുണ്ട്
നിറതോക്കും ദുഷ്ടചിന്തകളുടെ ഒഴിയാത്ത ആവനാഴിയുമുള്ള താങ്കളുടെ അടുത്ത ചിത്രത്തിനായി മലയാള സിനിമ പേടിയോടെ കാത്തിരിക്കുന്നു
May 5, 2012
ഡയമണ്ട് നെക്ക്ലെസ്
ഡയമണ്ട് നെക്ക്ലെസ് എന്ന സിനിമ ലാല്‍ ജോസിന്റെ രണ്ടാം ഭാവം എന്നാണു പരസ്യം ..
വല്യ കുഴപ്പങ്ങളില്ലാതെ കണ്ടുകൊണ്ടിരിക്കാം ..
സാമ്പത്തിക അച്ചടക്കം നഷ്ടപ്പെടുന്ന ഒരു ഉയര്‍ന്ന വരുമാനക്കാരന്റെ സാംസ്കാരിക അച്ചടക്കവും പോയാലുള്ള അവസ്ഥയാണ് ഈ സിനിമ ..
കഥാ തന്തുവായ ഈ ഡയമണ്ട് നെക്ക്ലെസ് സിനിമയില്‍ കടന്നു വരുന്നത് jos alukkaas നു വേണ്ടി ആണന്നു തോന്നിപ്പിക്കുന്ന രംഗങ്ങള്‍ ഉള്‍കൊള്ളിചിട്ടുള്ളതിനാല്‍ തന്നെ അവരുടെ ഒരു പരസ്യം എന്ന നിലക്കും കാണാം ..
ഡയമണ്ടിനെ പ്രോല്‍സാഹിപ്പിക്കാന്‍ ജ്വല്ലറി ക്കാരുടെ കൊണ്ട് പിടിച്ച ശ്രമങ്ങള്‍ക്കും ,മാറി വരുന്ന ആഭരണ സങ്കല്പങ്ങള്‍ക്കും ഒരു ലാല്‍ ജോസ് സംഭാവന എന്നും പറയാം ...
ഇതു മാറ്റി നിര്‍ത്തിയാല്‍ അടി പിടിയും കൊലപാതകവും ഇല്ലാത്ത,അപ്രമാദിത്വങ്ങളില്ലാത്ത ഒരു കഥ നന്നായി അവതരിപ്പിച്ചിട്ടുണ്ട് ..പക്ഷെ പലതും കുറച്ചുകൂടി വിശ്വസനീയമാക്കാം ആയിരുന്നു എന്ന് തോന്നി ..
മലപ്പുറം ഭാഷ ഉപയോഗിക്കുന്ന ശുക്കൂര്‍ എന്നാ കഥാപാത്രത്തിന് നല്ല കയ്യടി കിട്ടുന്നുണ്ട് ..
വിദ്യാസാഗറിന്റെ 'നിലാമലരെ 'എന്ന ഗാനം മനോഹരമായി ശ്രീനിവാസ് പാടിയിരിക്കുന്നു ..
ചാപ്പാ കുരിശിന്റെ സംവിധായകനായ സമീര്‍ താഹിര്‍ വീണ്ടും ച്ഛായാഗ്രഹണത്തിലേക്ക് ഇറങ്ങി വന്നു വളരെ നന്നാ യി ദുബായിയുടെ നയന മനോഹാരിത പകര്‍ത്തുന്നു..
22 F K ക്ക് ശേഷം പ്രതികാര ദുര്‍ഗകളാകാന്‍ കാത്തിരിക്കുന്ന മലയാളി സ്ത്രീകള്‍ക്കിടയിലേക്ക് വരുന്ന പുതിയ കഥ നോക്കിയാല്‍ ഒരു നായിക തന്‍റെ മാനത്തിന് പകരം നെക്ക്ലെസ് സ്വീകരിച്ചു പോകുന്നു ,മറ്റൊരാള്‍ തന്‍റെ മാനം നഷ്ടപ്പെടുത്തിയതിനു വിലയായി നെക്ക്ലെസ് ദാനം കൊടുക്കുന്നു ..
മലയാളി സ്ത്രീകള്‍ ലാല്‍ ജോസിനെയും ആശിഖ് അബുവിനെയും കുലങ്കഷമായി പഠിക്കട്ടെ...
ഒരു പക്ഷെ നമ്മുടെ സാംസ്കാരിക അന്തരീക്ഷത്തിനനുസരിച്ചാണോ അതോ ഒരു ട്രെന്‍ഡ് സെറ്റെര്‍ ആയിട്ടാണോ ഒരേ തരം കഥാപാത്രങ്ങള്‍ ഫഹദിനെ തേടി വരുന്നത് എന്ന ഒരു സംശയം മാത്രം ബാക്കി നില്‍ക്കുന്നു ..
ഇരുപത്തി രണ്ടു ഫീമയില്‍ കോട്ടയം
മലയാള സിനിമയിലെ ഒരു ധീരമായ പരീക്ഷണമാണ് 22 FK
,തന്റെ കഴിഞ്ഞ സിനിമയില്‍ നിന്നും തികച്ചു വ്യത്യസ്തമായ ഒരു പ്രമേയം
മലയാളി മനപൂര്‍വം മറന്നു കളയുന്ന ജീര്‍ണിച്ച സാംസ്കാരിക പരിപ്രേക്ഷ്യങ്ങളുടെ ഭീദിതമായ ഫ്രെയിമുകള്‍ നമ്മുടെ ഓര്‍മകളിലേക്ക് ഒന്ന് അടുക്കി വയ്ക്കുകയാണ് ആശിഖ് 22 FK യിലൂടെ ചെയ്തിരിക്കുന്നത് .
സേഫ്റ്റി പിന്നുകള്‍ക്ക് വരുതിയിലാകാന്‍ കഴിയാത്ത തരത്തില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന പുരുഷത്വത്തിന്റെ അഹങ്കാരങ്ങള്‍ക്ക് ഇനി കരിമൂര്ഖന്റെ വിഷവും ,operation knife ഉം വേണ്ടി വന്നേക്കാം ..
പുരുഷന്റെ മനസ്സില്‍ നാമ്പിടുന്ന ചെറിയ ചെറിയ ഗോവിന്ദചാമിത്വങ്ങളെയും മുളയിലെ നുള്ളാന്‍ ഇത്രയും ഭീകരമായി ചിത്രീകരിക്കേണ്ടി വരുന്നുണ്ട് അതും വളരെ മികച്ച ദ്രിശ്യങ്ങളിലൂടെ ഒട്ടും അശ്ളീലമാകാതെ സംവിധായകന്‍ പകരുന്നുണ്ട് ..
rape ന്റെ ഭീദിതമായ അവസ്ഥ എത്ര പേരിലേക്ക് എത്തിക്കാന്‍ കഴിഞ്ഞു എന്നതാണ് ഈ സിനിമയുടെ വിജയം ..
തന്റെ മദ്യപാന മികവിലൂടെ നായകനെ തോല്‍പ്പിക്കുന്ന ടെസ്സ ഇത്തരം മോഡേണ്‍ സവ്ഹൃദങ്ങളിലൂടെ ഒടുവില്‍ തോല്കപ്പെടുകയാണ് ഉണ്ടാവുക എന്ന പാഠവും തരുന്നുണ്ട് അല്ലാതെ പലരും നിരൂപിച്ചത് പോലെ കോട്ടയം സ്ത്രീകളെല്ലാം മദ്യപാനികളാണ് എന്ന് സംവിധായകന്‍ അവഹെളിക്കുന്നില്ല ..
പ്രതാപ് പോത്തന്റെ ആക്രമണത്തിന് വിധേയമാകുംപോളും ചുമരില്‍ ആണിയടിക്കപ്പെട്ട നിലയിലെ യേശു ദേവന്‍റെ നിസ്സഹായത ..മതങ്ങള്‍ നല്‍കിയിരുന്ന സാംസ്കാരിക ഗുണങ്ങളുടെ ഇന്നത്തെ നിസ്സാഹയതയെ ചൂണ്ടി കാണിക്കുന്നുണ്ട് .
റീമയും ഫഹദും വളരെ നന്നായി അഭിനയിച്ചിട്ടുണ്ട് ..ഈ സിനിമ പകരുന്ന കരുത്തില്‍ പുതിയ പല ധീരമായ പരീക്ഷണങ്ങള്‍ക്കും വേണ്ടി കണ്ണ് തുറന്നിരിക്കാം ..ആശിഖ് അബുവിനും ടീമിനും അഭിനന്ദനങ്ങള്‍ .
February 11, 2012
സെക്കന്‍റ് ഷോ:
"second show സിനിമ കണ്ടു ..എന്റെ മൂന്നു വയസ്സുള്ള മകന്റെ നിരൂപണം ...
കാര്‍ ഓടിച്ചു ..കത്തി വച്ച് ടാക് ടാക് മുറിച്ചു ..ഡിഷും ഡിഷും ഇടിച്ചു ..പിന്നെ തോക്ക് വച്ചു വെടിവച്ചു .....ഈ നാല് വരികളാണീ സിനിമ ..പക്ഷെ വളരെ വ്യത്യസ്തതയോടെ സംവിധാനം ചെയ്തിട്ടുണ്ട് ഒരു സുബ്രഹ്മണ്യപുരം മലയാളം റീമേക്ക് പോലെ തോന്നിച്ചു ..violence പ്രോത്സാഹിപ്പിക്കുന്ന കഥ അത്ര പുരോഗമാനപരമല്ല എന്ന് മാത്രം തോന്നി ..നവാഗതനായ ശ്രീനാഥ് രാജേന്ദ്രന്‍ മലയാളത്തിന് ഭാവി വാഗ്ദാനമായി മാറിയേക്കാം..പണം ഉണ്ടാക്കാന്‍ കുറുക്കു വഴികള്‍ തേടുന്ന യുവത്വത്തെ കരുതിയാകാം ഇത്തരം കഥകള്‍ വരുന്നത് ..(ഇന്ത്യന്‍ റുപീ മറ്റൊരു ഉദാഹരണം ) ഒരിക്കലും അവസാനിക്കാത്ത പരമ്പര പോലെ ഈ സമൂഹത്തില്‍ നടന്നു വരുന്ന ഈ ആചാരം ഇനിയും നിരവധി സിനിമകള്‍ക്ക് ബീജാവാപത്തിനായി ഇവിടെ തന്നെ ഉണ്ടാകും എന്ന ക്ലൈമാക്സ് ആവര്‍ത്തിക്കുന്നു ..ജീവിക്കാന്‍ വേണ്ടി മരിക്കാന്‍ തയ്യാറാകുന്ന യുവത്വതെ ഉണര്‍ത്തുന്നതിന് പകരം അവരുടെ ഹീറോഇസം ചൂഷണം ചെയ്യുന്നു എന്ന് മാത്രം .. ചിത്രവിശേഷത്തിലെ ഹരീയുടെ 7 മാര്‍ക്കിനോട് പൂര്‍ണമായും യോജിക്കുന്നു ...
Subscribe to:
Posts (Atom)